Tuesday 15 October 2013

THE KING'S SPEECH - ഒരു അതിജീവനത്തിന്‍റെ കഥ പറയുന്ന ചരിത്ര സിനിമ

                 
                 THE KING'S SPEECH -2010 ഒരു ഇംഗ്ലീഷ് ചരിത്ര സിനിമയാണ് .   Once upon a time , there lived a king  എന്ന് ഒരു മുത്തശി കഥപോലെ തുടങ്ങാന്‍ തോന്നുന്നു . കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയില്‍ ബ്രിട്ടീഷ്‌ രാജകുടുംബത്തില്‍ ആണ് കഥ നടക്കുന്നത് . സംസാരതടസം കൊണ്ട് വല്ലാത്ത ബുദ്ധിമുട്ടും വിഷാദവും നേരിടുന്ന ജോര്‍ജ്ജ് ആറാമന്‍ രാജാവിന്‍റെ ( THE KING GEORGE VI)  കഥയാണ് സിനിമ പറയുന്നത് .

            കഥ തുടങ്ങുന്നത്  സംസാരതടസം കൊണ്ട് ഒരു പ്രസംഗം പൂര്‍ത്തികരിക്കാന്‍ കഴിയാതെ പോകുന്ന  രാജകുമാരനില്‍ നിന്നാണ് . വിക്കും സംസാരിക്കാന്‍ ഉള്ള ബുദ്ധിമുട്ടും കൊണ്ട് ഏകാന്തനും വിഷാദനും അയ  രാജകുമാരന്‍ , അദ്ദേഹത്തെ സഹായിക്കാന്‍ എത്തുന്ന ഒരു SPEECH THERAPIST എന്നി വര്‍ ആണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍ .  സംസാര തടസത്തെ അതിജീവിക്കാന്‍ അയാള്‍ അദ്ദേഹത്തെ സഹായികുന്നതും അവര്‍ തമ്മില്‍ ഉണ്ടാകുന്ന അഗാധമായ ഒരു ഹൃദയബന്ധവും ആണ് സിനിമയുടെ ഇതിവൃത്തം . ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവ്‌ , ചര്‍ച്ചില്‍, കുട്ടിയായ ഇപ്പോളത്തെ രാജ്ഞി എലിസബത്ത് , അങ്ങനെ ഒരുപാടു ചരിത്ര പുരുഷന്മാര്‍ സിനിമയില്‍ കഥാപാത്രങ്ങള്‍ ആയി വരുന്നുമുണ്ട്  . ഒരു സംഭവ കഥയെ സിനിമയാക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന  വെല്ലുവിളികള്‍ എല്ലാം അതിജീവിച്ചു എടുത്ത സിനിമ ആ കാലഘട്ടത്തിന്റെയും അന്നത്തെ രാജകുടുംബത്തിന്റെയും ഒക്കെ ജീവിത രീതിയുടെയും സാമൂഹിക സാംസ്‌കാരിക രംഗങ്ങളുടെയും ഒക്കെ ഒരു നേര്‍പതിപ്പ്  ആകുന്നതു പ്രശംസനീയം തന്നെ ആണ് .

              DAVID SEIDLER റുടെ തിരക്കഥയും TOM HOOPER റുടെ സംവിധാന മികവും എടുത്തു പറയണം . ഒരുപാടു വിശദമായി പോകാന്‍ സാധ്യത ഉള്ള ഒരു പ്രമേയത്തെ കൃത്യമായ ഒരു സമയ-ദ്രിശ്യ പരിധിക്കുള്ളില്‍ നിജപെടുത്തി തയാറാക്കിയ തിരകഥ സിനിമയുടെ പ്രധാന സവിശേഷതയാണ് . അതിനു ചേരുംവിധം സംവിധായകന്‍റെ പ്രതിഭയുടെ സ്പര്‍ശം കൂടി ആയപ്പോള്‍ വെറുമൊരു ചരിത്രസിനിമ എന്നതിലും അപ്പുറത്തേക്ക് THE KINGS SPEECH വളര്‍ന്നു എന്ന് തന്നെ പറയാം . ഇതിലെ അഭിനയ പ്രകടനങ്ങള്‍ , പ്രത്യേകിച്ചും  കോളിന്‍ ഫിര്‍ത്ത് (COLIN FIRTH) , ജഫ്രി റഷ് (GOEFFREY RUSH ) എന്നിവരുടെ പ്രകടനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു . സൂര്യന്‍ അസ്തമിക്കാത്ത സാമ്രജ്യത്തിന്റെ  അധിപന്‍ ആയി ഇരികുംപോളും  ചക്രവര്‍ത്തി അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ മനസ്സില്‍ കയറുംവിധം തന്നെ അവതരിപ്പിക്കുന്നതില്‍ COLIN FIRTH നൂറുശതമാനവും വിജയിച്ചു .  രാജാവിന്‌ അത്രകണ്ട് എളുപ്പമല്ലാത്ത അതിജീവനത്തിനു കളമൊരുക്കി കൂടെ നില്‍ക്കുന്ന SPEECH THERAPIST  ആയി റഷും വളരെ തന്മയത്വതോടെ അഭിനയിച്ചു .

       ബ്രിട്ടീഷ്‌ രാജവംശത്തിന്‍റെ തന്നെ ചരിത്രത്തിലെ ഏറ്റവും പ്രചണ്ഡമായ ഒരു കാലഘട്ടത്തിലൂടെ  ആണ് സിനിമ സഞ്ചരിക്കുന്നത് .  ഒന്നാം ലോകമഹായുദ്ധാനന്തര ലോകം , അവിടുത്തെ എന്തും സംഭവിക്കാവുന്ന കലുഷിത രാഷ്ട്രീയ അന്തരീക്ഷം ,  അങ്ങനെ കുറെയേറെ കാര്യങ്ങള്‍ സിനിമയില്‍ വരുന്നുണ്ട് . ബ്രിട്ടന്‍റെ ചരിത്രത്തില്‍ മൂന്ന് രാജാക്കന്മാര്‍ ഭരിച്ച വര്‍ഷം-1936  സിനിമയില്‍ ഒരുപാടു നേരം വരുന്ന കാലഘട്ടം ആണ് . പഠിച്ചതും വായിച്ചറിഞ്ഞതും അയ ചരിത്രം മുഴുവന്‍ ഒരു പ്രൊജക്ഷനായി മനസ്സില്‍ തെളിഞ്ഞു വരും സിനിമ കാണുമ്പോള്‍ . എങ്കിലും അതിലെല്ലാം ഉപരിയായി സിനിമ തീരുമ്പോള്‍ രണ്ടു കഥാപാത്രങ്ങളെ  മനസില്‍ ഉണ്ടായിരുന്നുള്ളൂ . ജോര്‍ജ്ജ് ആറാമന്‍ രാജാവും അദേഹത്തിന്റെ സ്പീച് തെറാപ്പിസ്റ് ലയണല്‍ ലോഗും .

            ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുമ്പോളും ചരിത്രത്തേക്കാള്‍ ഉപരി ശ്രദ്ധ കഥാപാത്രങ്ങളില്‍ തന്നെ നിലനിര്‍ത്താന്‍ കഴിഞ്ഞത് ഒരു വല്യ വിജയമാണ് . കൂടുതലും ഇന്‍ഡോര്‍ ഷോട്ടുകളിലൂടെയും സംഭാഷണങ്ങളിലൂടെയും കഥ വികസിക്കുന്ന രീതി അതിനു ഏറെ ഗുണകരമായി .  ചരിത്ര സംഭവം ആയതുകൊണ്ടും അതിലെ കഥാപാത്രങ്ങളില്‍ ചിലര്‍ ( എലിസബത്ത് രണ്ടാമ ) ഒക്കെ ഇപ്പോളും ജീവിച്ചിരിക്കുന്നകൊണ്ടും ചരിത്രം വളച്ചൊടിച്ചു സിനിമാറ്റിക് ആക്കാതെ സത്യസന്ധമായി തന്നെ ആണ് കഥ പറഞ്ഞിട്ടുള്ളത് . അതിന്‍റെ പേരില്‍ ആരും വിമര്‍ശിച്ചില്ല അന്ന് എന്നും തോന്നുന്നു . സംസാരിക്കാന്‍ ഉള്ള ബുദ്ധിമുട്ടും , വിക്കും അതുണ്ടാക്കുന്ന മാനസിക പിരിമുറുക്കത്തില്‍ ഉഴലുകയും ചെയ്യുന്ന ചക്രവര്‍ത്തിയെ അതിനാടകീയത ഇല്ലാതെ വളരെ സ്വാഭാവികമായി ചിത്രീകരിച്ചിട്ടുണ്ട് .

            സിനിമയുടെ ക്ലൈമാക്സ്‌ ചരിത്രപരമായ കാരണം കൊണ്ടും സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്ന രീതികൊണ്ടും വളരെ മികച്ചതായി തോന്നി .  പതുക്കെ പതുക്കെ അതിജീവിച്ചു വരുന്ന രാജാവിന്‌  മുന്നില്‍ മറ്റൊരു പ്രതിസന്ധി . രണ്ടാം ലോകമഹായുദ്ധം പ്രഖ്യാപിച്ചു കൊണ്ട് രാഷ്ട്രത്തെയും ലോകത്തെയും റേഡിയോയിലൂടെ അഭിസംബോധന ചെയ്തു സംസാരിക്കണം .  ആ പ്രതിസന്ധി  SPEECH THERAPISTന്‍റെ സഹായത്താല്‍ നേരിട്ട് വളരെ വിജകരമായി പ്രസംഗം പൂര്‍ത്തിയാക്കുന്നു .

 ചരിത്രത്തില്‍ അത്ര പ്രധാനം  ഇല്ലാത്ത ഒരു ചെറിയ സംഭവത്തെ ഹൃദയത്തില്‍ തൊടുന്ന രീതിയില്‍ അവതരിപ്പിക്കാന്‍  കഴിഞ്ഞിട്ടുണ്ട്  സിനിമയില്‍ . രാജാവും ചക്രവര്‍ത്തിയും ഒക്കെ അതിനപ്പുറം വെറും മനുഷ്യനായി മാത്രമേ ഈ സിനിമയില്‍ അനുഭവവേദ്യമായോള്ളൂ.  ഒരു തരത്തില്‍ ചിന്തിച്ചാല്‍ ചരിത്രത്തോടൊപ്പം മനുഷ്യപക്ഷത്തു നില്‍ക്കുകയും  , മനുഷ്യനോടൊപ്പം നിന്ന് ഒരു ചരിത്ര വീക്ഷണവും നടത്തുകയും ചെയ്യുന്നുണ്ട് ഈ സിനിമയില്‍ എന്ന് തോന്നിപോയി .  അകാദമി അവാര്‍ഡ്‌ , ഗോള്‍ഡന്‍ ഗ്ലോബ്  തുടങ്ങി അഭിനയത്തിനും സംവിധാനത്തിനും  തിരകഥക്കും ഒക്കെ ഒരുപാടു പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ സിനിമകൂടി ആണ് ദി കിങ്ങ്സ് സ്പീച് .

           കണ്ടിരിക്കേണ്ട സിനിമകളില്‍ ഒന്ന് തന്നെയായ ഈ ചിത്രം ലോകമെമ്പാടും വിമര്‍ശകരുടെയും , സിനിമാ ആസ്വാദകരുടെയും ഒരുപാടു നല്ല വാക്ക് കേട്ടതാണ് . കണ്ടിട്ടിലെങ്കില്‍ കാണാന്‍ ശ്രമിക്കുക . ഒരു സമയ നഷ്ടം ആയി എന്ന് ഒരിക്കലും തോന്നില്ല .
                                                                              (വഴിപോക്കന്‍ )

No comments:

Post a Comment