Saturday 21 September 2013

PULP FICTION:- A MUST WATCH MOVIE



    


      ഹോളിവൂഡ്‌ സിനിമയുടെ  ചരിത്രം എഴുതുമ്പോള്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒരു സിനിമ ആണ് 1994  ലെ PULP FICTION  . MUST WATCH എന്ന് പറഞ്ഞു ചങ്കൂറ്റത്തോടെ ആര്‍ക്കും നിര്‍ദേശിക്കാവുന്ന സിനിമ .  സിനിമയെ അള്ളക്കുന്ന അളവ് കോലുകള്‍ കൊണ്ട് അളന്നു തരം തിരിച്ചു മാര്‍ക്ക്‌ ഇടുമ്പോള്‍ PULP FICTION നേക്കാള്‍ മികച്ചത് എന്ന് അഭിപ്രായം ഉള്ള സിനിമകള്‍ അതിനു മുന്‍പും പിന്‍പും ഉണ്ടായേക്കാം . പക്ഷെ ഈ ചിത്രം ഒഴിവാക്കാന്‍ കഴിയാത്ത വിധത്തില്‍ ചില പ്രത്യേകതകള്‍ ഉള്ളതാണ് എന്നാണ് വഴിപോക്കന്‍റെ കണ്ടെത്തല്‍ . പരസ്പരം സന്ധിക്കുന്ന സ്റ്റോറി ലൈനുകള്‍ കൊണ്ട് ഒരു മള്‍ടിലീനിയര്‍ കഥപറയല്‍ രീതി ഉപയോഗിച്ച് സിനിമ ചെയ്യാന്‍ പഠിക്കാന്‍ ഇതിലും നല്ലൊരു പാഠപുസ്തകം വേറെ ഉണ്ടെന്നു തോന്നുന്നില്ല . 

      മാരകമായ ഒരു കഥയും ഈ സിനിമയില്‍ ഇല്ല . അമേരിക്കന്‍ മാഫിയ ഗ്യാങ്ങ്, അടി , ഇടി, വെടി, പരത്തെറി , നന്മയുടെയും തിരിച്ചറിവിന്‍റെയും  ഒരു ഗുണപാഠം ഇതൊക്കെയെ ഉള്ളു . ഒന്നിന്‍റെയും ആഴത്തിലേക്ക് ഇറങ്ങി ചെല്ലാന്‍ ശ്രമിക്കാതെ ഉപരിതലത്തില്‍ നിന്ന് മാത്രം കഥയെ സമീപിക്കുന്ന രീതിയാണ് ഇതില്‍ . നാലഞ്ചു ചെറിയ കഥകളെ പരസ്പരം  ചാക്രികമായി ബന്ധിപ്പിച്ചിരിക്കുന്നു . തിരകഥയുടെ ഈ CYCLIC  സ്വഭാവം തന്നെയാണ് PULP FICTION  ന്‍റെ ആകര്‍ഷണീയത .
 സിനിമയുടെ സംവിധായകന്‍ QUINTIN TRANTINO യും  ROGER AVARY യും ചേര്‍ന്നാണ് ഇതിന്റെ തിരക്കഥ എഴുതിയത് . മികച്ച തിരാകഥയ്ക്കു ഉള്ള ഒസ്കാറും ഗോള്‍ഡന്‍ ഗ്ലോബ്ഉം ലഭിച്ചതു വെറുതെയല്ല . ഇത്രെയും മനോഹരമായൊരു തിരകഥ അധികം കണ്ടിട്ടേ ഇല്ല എന്ന് തന്നെ പറയണം . മൂന്ന് ഓസ്കാര്‍ നോമിനേഷന്‍ നേടിയ അഭിനയങ്ങള്‍ പോലും ഈ തിരകഥയുടെ മുന്നില്‍ രണ്ടാമതേ വരൂ . അക്കാലത്തെ അമേരിക്കന്‍ ക്രൈം നോവലുകളുടെ വല്ലാത്ത സ്വാധീനം ഉണ്ട് ഇതിന്‍റെ പ്ലോട്ടില്‍. ഒരല്പം അരോചകമായ ഭാഷ പോലും അതിന്‍റെ ലക്ഷണമാണ് . എങ്കിലും ലോകത്ത് സിനിമ വിദ്യാര്‍ഥികള്‍ക്കും സിനിമ ഭ്രാന്തന്മാര്‍ക്കും ഒരുപാടു നിര്‍ദേശിക്കപെട്ടിട്ടുള്ള സിനിമ ആണ് . 

    ഇനി കഥയിലേക്ക്‌ . ഒരു ഭക്ഷണശാലയില്‍ തുടങ്ങി അവിടെ തന്നെ അവസാനിക്കുന്ന രീതിയില്‍ ആണ് ഇതിന്‍റെ കഥപറയുന്നത് . അതിനു മുന്‍പും പിന്‍പും ഉള്ള കാര്യങ്ങള്‍ പലപ്പോഴായി ചാക്രിക രൂപത്തില്‍ ഇടകലര്‍ത്തി  വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു . വളരെ മനോഹരമായി അതീവ ശ്രദ്ധയോടെ എഴുതിയ തിരകഥ നമ്മളെ വിസ്മയിപിക്കുകതന്നെ ചെയ്യും . MARSELLUS WALLACE എന്ന മാഫിയ തലവനു വേണ്ടി ഒരു പെട്ടി വീണ്ടെടുക്കാന്‍ പോകുന്ന രണ്ടു അനുചരന്മാര്‍,  MARSELLUS WALLACE ന്‍റെ ഭാര്യ , അയാളില്‍ നിന്ന് കോഴ വാങ്ങി പറ്റിച്ച ഒരു ബോക്ക്സര്‍ , ഇവരുടെ ജീവിതത്തില്‍ രണ്ടു മൂന്ന് ദിവസത്തില്‍ സംഭവിക്കുന്ന ചില സ്വാഭാവിക സംഭവങ്ങള്‍ ... അത്രേ ഉള്ളു ഈ സിനിമയില്‍ . പക്ഷെ അത് പറയുന്ന രീതി നമ്മെ അമ്പരിപ്പിക്കുക തന്നെ ചെയും . MARSELLUS WALLACE ന്‍റെ അനുചരന്മാര്‍ ആയി JOHN TRAVOLTA യും SAMUEL  JACKSON ഉം തകര്‍ത്തഭിനയിചിരിക്കുന്നു . അയാളുടെ ഭാര്യ ആയി UMA THURMAN . മൂന്ന് പേര്‍ക്കും അഭിനയത്തിന് ഓസ്കാര്‍ നോമിനേഷന്‍ കിട്ടുകയും ചെയ്തു . 

ചില പ്രകടനങ്ങള്‍ :- 

1.       SCREENPLAY  തന്നെയാണ് ഈ സിനിമയുടെ ഹീറോ. മറ്റെന്തും അതിന്‍റെ പിന്നിലെ വരൂ

2.       SAMUEL  JACKSON :- JULES WINNFIELD ആയി ജീവിച്ചു . ഒറ്റ സിനിമാകൊണ്ട് എന്നെ ഇത്രയും വശീകരിച്ച വേറൊരു നടനും ഇല്ല . 

3.       JOHN TRAVOLTA : വളരെ കൂള്‍ അയ അഭിനയം . ആ സുന്ദര മുഖം കണ്ടാല്‍ ഒരു gangster ആണെന്ന് തോന്നുകയേ ഇല്ല . പിന്നെ UMA THURMAN ന്‍റെ കൂടെ ഉള്ള ആ ഡാന്‍സ് . ഡയാന രാജകുമാരിയുടെ കൂടെയുള്ള ആ ചരിത്രപ്രസിദ്ധ ഡാന്‍സ് ഓര്‍മിപ്പിച്ചു . 

ഒരു തിരിച്ചറിവിന്‍റെ പാഠം കൂടി ഒരു ബൈബിള്‍ വാക്യത്തില്‍  CODE ചെയ്തു വച്ചിട്ടുണ്ട് ഈ സിനിമയില്‍ . മരണത്തില്‍ നിന്ന് മുടിനാരിഴക്ക് രക്ഷപെടുന്ന സാമുവേല്‍ ജാക്ക്സണ്‍ ന്‍റെ JULES WINNFIELD ന്‍റെ വായില്‍. അയാള്‍ അത് രണ്ടു തവണ പറയുന്നുണ്ട് സിനിമയില്‍ .  നമ്മള്‍ അത് മൂന്ന് തവണ കേള്‍ക്കുന്നുമുണ്ട് .

ബൈബിളിലെ എസെയ്കല്‍ 25:17
“The path of the righteous man is beset on all sides by the inequities of the selfish and the tyranny of evil men. Blessed is he who in the name of charity and goodwill shepherds the weak through the valley of darkness, for he is truly his brother's keeper and the finder of lost children. And I will strike down upon thee with great vengeance and furious anger those who attempt to poison and destroy my brothers. And you will know my name is the Lord when I lay my vengeance upon you.”

     
     ശരിക്കും ബൈബിളില്‍ ഉള്ളത് അവസാന വരികള്‍ മാത്രമാണ് . എന്തായാലും ആദ്യം ഇത് പറയുന്നത് താന്‍ കൊല്ലാന്‍ പോകുന്ന ആളോടാണ് . രണ്ടാമത് restaurant  ഇല്‍ വച്ച് ആ കൊള്ളക്കരനോട് പറയുമ്പോള്‍ അയ്യാള്‍ സ്വയം തിരിച്ചറിവിന്‍റെ പാതയില്‍ ആണ് . താന്‍ ഇത്രയും നാള്‍ അര്‍ഥം അറിയാതെ പറഞ്ഞതിന്‍റെ അര്‍ഥത്തെകുറിച്ച് അയാള്‍ ആഴത്തില്‍ ചിന്തിക്കുന്നത് കാണിച്ചു തരുന്നു നമ്മളെ .
സാധാരണ സിനിമയില്‍ കാണുന്നതില്‍ നിന്നും വളരെ വേറിട്ടതാണ് തിരക്കഥാ രീതി എന്ന് പറഞ്ഞല്ലോ .. ഈ സിനിമ തീരുമ്പോള്‍ ജീവനോടെ കാണുന്ന വിന്സിന്റ്റ് വേഗ (TRAVOLTA)മരിച്ചത് അതിനു മുന്‍പ് സിനിമയില്‍ കാണുന്നുണ്ട് നമ്മള്‍ .അങ്ങനെ ഭൂതകാലത്തില്‍ പറഞ്ഞവസാനിപ്പിച്ച മറ്റൊരു സിനിമയും ഓര്‍മയില്‍ വരുന്നില്ല .
ഒരല്പം കുറ്റം പറയാന്‍ ആണെങ്കില്‍ ചിലതുണ്ട് . ചില അരോചക സീനുകള്‍ ഉണ്ട് ഇതില്‍ .മയക്കു മരുന്നിന്‍റെ അതിപ്രസരം . പിന്നെ പുലഭ്യം .. അത് അക്കാലത്തെ അമേരിക്കന്‍ ക്രൈം സിനിമകളുടെ മുഖമുദ്ര ആണല്ലോ. “fuck” എന്നൊക്കെ മിനുട്ടില്‍ ഇരുപതുതവണ വച്ച് കേക്കുമ്പോള്‍ ഒരു ചൊറിച്ചില്‍ തോന്നും . തനിക്കു തലമുറയായി കിട്ടിയ ആ സ്വര്‍ണവാച്ചിനോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ “my fathers fucking watch “ എന്നൊക്കെ പറയുന്ന കേള്‍ക്കുമ്പോള്‍ ആ cultural gap വല്ലാതെ തോന്നും 

       ലോകസിനിമയെ അടുത്തറിയാന്‍ ആഗ്രഹിക്കുന്ന സിനിമാപ്രേമികള്‍ കണ്ടിരിക്കേണ്ട സിനിമ ആണ് pulp fiction . കണ്ടിട്ടിലെങ്കില്‍ ഇന്ന് തന്നെ കാണണം .  എക്കാലത്തെയും മികച്ച സിനിമകളുടെ കൂട്ടത്തില്‍ ആണ് ഇതിന്‍റെ സ്ഥാനം എന്നത് എടുത്തു പറയേണ്ട കാര്യമില്ലല്ലോ . ഓരോ തവണ കാണുമ്പോളും ഈ തിരകഥ എന്നെ അല്ഭുതപെടുതും .  forest  gump , quiz show, shawshank redemption തുടങ്ങിയ എന്‍റെ തന്നെ ഇഷ്ട സിനിമാകലോടൊപ്പം  ആണ് ഓസ്കാറിനു മത്സരിച്ചത് .  ചുമ്മാ താരങ്ങളുടെ കട്ട്‌ ഔട്ട്‌ കളില്‍ പാലഭിഷേകം നടത്തി ജയ് വിളിച്ചു ഒടുങ്ങുന്ന താരഭ്രാന്തന്മ്മാരെ (സിനിമ ഭ്രാന്തന്മാര്‍ എന്ന് അവരെ വിളിക്കരുത് ..) വിളിച്ചു ഈ സിനിമ ഒന്ന് കാണിക്കണം . ഒരു വെളിപ്പടിനു സാധ്യതയുണ്ട് . 

 PULP FICTION (1994)

DIRECTION :- QUINTIN TRANTINO

VERDICT:-  MUST WATCH 

CAST:- JOHN TRAVOLTA , SAMEUL  JACKSON , UMA THURMAN

                                                                                           വഴിപോക്കന്‍

No comments:

Post a Comment