Thursday 14 November 2013

ഗീതാഞ്ജലി

         

                ഗീതാഞ്ജലി കണ്ടു . സെവെന്‍ ആര്‍ട്സിന്റെ ബാനറില്‍ അഭിലാഷ് നായര്‍ തിരകഥയും ഡെന്നിസ് ജോസഫ്‌ സംഭാഷണവും എഴുതി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സിനിമ . എവിടുന്ന് കട്ടു, എന്തോരും കട്ടു , എന്നൊന്നും നോക്കാതിരുന്നാല്‍ പ്രിയദര്‍ശന്‍ സിനിമകള്‍ അധികവും കണ്ടിരിക്കാവുന്ന ആണ് ( സമീപകാല സിനിമകളെ അല്ല ഉദ്ദേശിച്ചത് ) . ഇവിടെയും അതുതന്നെയാണ് സംഭവം . നല്ല ഒരു ഒഴുക്കുള്ള, അധികം ബോര്‍ അടിപ്പിക്കാത്ത , അത്യാവശ്യം ആകാംഷയും സസ്പെന്‍സ് ഉം ഒക്കെ ഉള്ള ഒരു സിനിമ എന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന ഗീതാഞ്ജലി പക്ഷെ മറ്റു പലസിനിമകളിലൂടെ പലരും പറഞ്ഞ കഥതന്നെയാണ് പറയുന്നത് . എന്ത് ഓമനപ്പേര് ഇട്ടു വിളിച്ചാലും കളവു കളവു തന്നെ ... കട്ടവന്‍ എന്നും കള്ളന്‍ . ചോരണം പ്രിയദര്‍ശനില്‍ ആരോപിക്കപ്പെടുന്നത് ആദ്യമായിട്ട്‌ അല്ലാത്തതുകൊണ്ട് ഒരത്ഭുതവും ഇല്ല . അദ്ദേഹം  ഇത് നാളെ ഹിന്ദിയില്‍ സുനില്‍ ഷെട്ടിയെയോ അക്ഷയ് കുമാറിനെയോ വച്ച് ഇറക്കും .. 

                സിനിമയിലേക്ക് വന്നാല്‍ ഇത് ഒരു ഹൊറര്‍ കോമഡി അല്ലെങ്കില്‍ സൈക്കോ- ത്രില്ലര്‍ എന്നൊക്കെ വാത്സല്യത്തോടെ വിളിക്കാവുന്ന ഒരു സിനിമ ആണ് . പ്രേതം , പിശാചു , മനശാസ്ത്രജ്ഞ്ന്‍ ഇതിന്‍റെ ഇടയില്‍ പെട്ട മനുഷ്യര്‍ അങ്ങനെയൊക്കെ അത്യന്തം സങ്കീര്‍ണ്ണമായ ഒരു പ്ലോട്ട് ആണ് .  ഇരട്ടകളായ ഗീത, അഞ്ജലി എന്നിവരെ ചുറ്റിപ്പറ്റി ആണ് കഥ നടക്കുന്നത് . ദുരൂഹസാഹചര്യത്തില്‍ കൊല്ലപെട്ട ഗീതയുടെ ആത്മാവ്  പ്രതികാരദാഹിയായി  അഞ്ജലിയെയും അവളുടെ പ്രതിശ്രുത വരന്‍ അനൂപിനെയും പിന്തുടരുന്നു .  കിട്ടാകൊതി ആണ് കാരണം . ഇതിന്‍റെ സത്യം പുറത്തു കൊണ്ടുവരാന്‍ വരുന്ന മനശാസ്ത്രജ്ഞന്‍ സണ്ണി ജോസഫ്‌  നടത്തുന്ന അന്വേഷണത്തില്‍  തിരിച്ചറിയുന്ന  ഞെട്ടിക്കുന്ന സത്യങ്ങള്‍ .... ഇതൊക്കെ ആണ് സിനിമയുടെ പ്രമേയം .

                 ഇത്രെയും പറഞ്ഞിട്ടും ഒരു ചുക്കും മനസിലായില്ലെങ്കില്‍ കുറച്ചുകൂടി ലളിതമായി പറയാം . "ചാരുലത , നദിയ കൊല്ലപെട്ട രാത്രി . എന്നിവയിലേക്ക് ലോകത്ത് കണ്ടിട്ടുള്ള എല്ലാ ഹൊറര്‍ - സൈക്കോ ത്രില്ലര്‍ സിനിമകളുടെ എസ്സെന്സും ചേര്‍ത്ത് ചെറു തീയില്‍ വേവിച്ചു ഹിച്കൊക്ക്  സൈക്കോയുടെ സത്ത് പിഴിഞ്ഞോഴിച്ചു ഇളക്കി വാങ്ങിയാല്‍ പ്രിയദര്‍ശന്‍റെ ഗീതാഞ്ജലി ആകും " .   മൌലികത ചോദ്യം  ചെയ്യപ്പെടുമ്പോളും ഗീതാഞ്ജലി സ്വന്തമായി അസ്തിത്വമുള്ള  ഒരു സിനിമയായി തോന്നപ്പെടുന്നത് എന്തുകൊണ്ടാണ് എന്നതു അത്ഭുതത്തോടെ ചിന്തിച്ചുപോയ ഒരു കാര്യമാണ് . ഉത്തരം വളരെ ലളിതമാണ് -പ്രിയദര്‍ശന്‍ എന്ന ഇന്ത്യയിലെ തന്നെ മികച്ച സംവിധായകന്‍റെ സ്പര്‍ശം . സിനിമാ മോഷണത്തിന്റെ കുലഗുരു ആണെങ്കിലും അദ്ദേഹം ചെയ്യുമ്പോള്‍ മോഷണത്തിനും ഒരു ഭംഗി ഉണ്ട് . താളവട്ടം ഒക്കെ ഇന്നും മടുക്കാത്തത് അതുകൊണ്ടാണ് . അല്ലെങ്കില്‍ ONE FLEW OVER THE COCKOOS NEST കണ്ടത്തിനു ശേഷവും നമുക്ക് താളവട്ടം ആസ്വദിക്കാന്‍ സാധിക്കുമോ ?  ഈ പറഞ്ഞതിനര്‍ഥം  സിനിമാ  മോഷണം  മാന്യത ആണെന്നല്ല .

കളവു കുറ്റം പൊറുത്തുകൊണ്ട് ഗീതാഞ്ജലിയിലേക്ക് നോക്കുമ്പോള്‍ :-

ഇഷ്ടങ്ങള്‍ :-

1.  തിരു വിന്റെ ക്യാമറ .. പ്രിയദര്‍ശന്റെ ഫ്രെയിമുകള്‍ . മൊത്തത്തില്‍ സിനിമയിലെ മനോഹരമായ , വശീകരിക്കുന്ന ദ്രിശ്യാവിഷ്കാരം .

2. മോഹന്‍ലാല്‍ . മണിച്ചിത്രത്താഴിലെ സണ്ണിയുടെ ഒരു വിദൂര ചായപോലും ഇല്ലാത്ത ഈ സിനിമിയില്‍ തികച്ചും  പുതിയൊരു കഥാപാത്രമായി തന്നെ ലാല്‍ അഭിനയിച്ചു .   നല്ല ജീവനുള്ള കഥാപാത്രമായിരുന്നു ഡോക്ടര്‍ സണ്ണി .

3. ചുമ്മാ കഥാപാത്രങ്ങളെ ഇറക്കിവിട്ടു കോപ്രായം കാണിപ്പിക്കുന്ന പ്രിയദര്‍ശന്‍ രീതി എന്തായാലും ഇതില്‍ ഇല്ല . എങ്കിലും തിരകഥക്ക്ചിലയിടങ്ങളില്‍ ഒരു വ്യക്തത തന്നെയില്ല .

4.നായിക കീര്‍ത്തി . മേനകയുടെ തനി പകര്‍പ്പ്.  ഒരു തുടക്കക്കാരിയുടെതെന്നു  തോന്നിയതെ യില്ല  ആ കുട്ടിയുടെ  അഭിനയം  .

 അനിഷ്ടങ്ങള്‍ :-

1. വെട്ടി കളയാന്‍ ഉള്ളവ  സിനിമയില്‍ ബാകിവച്ച എഡിറ്റര്‍റുടെ മണ്ടത്തരം . ഹരീശ്രീ അശോകന്‍റെ  രംഗങ്ങള്‍, ചില ഇന്നസെന്റ്റ് കോമഡി  ഒക്കെ എന്തിനു ആയിരുന്നു  എന്ന് ആര്‍ക്കുക്കറിയാം .

2. പ്രേക്ഷകനോട് സംവദിക്കാന്‍ ശക്തമായ ഒരു ഭാഷ ഇല്ലതപോയത് .

3. പേടിക്കണോ , ആകാംഷാഭരിതരാകണോ , ഞെട്ടണോ , ചിരിക്കണോ എന്നൊക്കെ  പ്രേക്ഷകരെ ഒരുനിമിഷമെങ്കിലും ശങ്കിപ്പിക്കുന്ന ചില രംഗങ്ങള്‍ .
4.


                ചാരുലതയെയും നദിയെയും ഒരു വല്ലാത്ത രീതിയില്‍ ചേര്‍ത്ത് പിടിച്ചു സൈക്കോയുടെ വഴിയിലൂടെ നടക്കാന്‍ അഭിലാഷ് നായര്‍ എന്ന തിരകഥാകൃത്തിനു എങ്ങനെ ധൈര്യം വന്നു എന്നത് ഒരു ചോദ്യമാണ്. ലോകക്ലാസിക്കുക്കള്‍ സിനിമാക്കരെക്കാള്‍ കൂടുതല്‍ കാണുന്ന പ്രേക്ഷര്‍ ഉണ്ട് ഇവിടെ . ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ഒക്കെ നല്‍കുന്ന സാധ്യതകളുടെ ആഴം അറിയാതെ പോകുന്നുണ്ടോ .....  എങ്കിലും സിനിമ എന്ന നിലയില്‍ മാത്രം ചിന്തിച്ചാല്‍  അത്ര മോശം സിനിമ അല്ല എന്ന് തോന്നിപ്പിക്കുകയും ചെയ്യുന്നുണ്ട് .  ഓ. എന്‍ . വി . കുറുപ്പ് സര്‍ എഴുതിയ പാട്ടുകളില്‍ ഇടക്കിടെ  കുയിലമ്മ  ,വാഴക്കൂമ്പ്  , തേന്‍ , അണ്ണാറകണ്ണന്‍  തുടങ്ങിയ  ഗൃഹാതുര  പ്രയോഗങ്ങള്‍  കേള്‍ക്കാം എങ്കിലും  മനസ്സിലേക്ക്  കേറാതെ  പാട്ടുകള്‍  തിയേറ്ററില്‍  തന്നെ ഒതുങ്ങി  നിന്നത്  എന്തുകൊണ്ടാണോ  എന്തോ  ?  വിദ്യസഗറില്‍  നിന്ന് കൂടുതല്‍  പ്രതീക്ഷിച്ചിരുന്നു  ..

               കഥാമോഷണം  ഒന്നും ഒരു വല്യ വിഷയമായി കാരുതാത്തവക്ക് ധൈര്യമായി പോകാവുന്ന സിനിമ . പിന്നെ പ്രിയദര്‍ശന്‍ പറയുന്ന കെട്ടു ഹൊറര്‍ സിനിമ ആണെന്ന് കരുതി പോകുന്നവരും സൂക്ഷിക്കുക .  ഏറിയാല്‍ ഒന്ന് ഞെട്ടും , അതും ചാരുലത , നദിയ കൊല്ലപ്പെട്ട രാത്രി  ഇവയൊക്കെ കണ്ടവര്‍ ആണെങ്കില്‍ .    പ്രിയദര്‍ശന്‍ സിനിമയുടെ മുഖമുദ്രയാണ് ചോരണം എന്ന് പണ്ടേ തിരിച്ചറിഞ്ഞതിനാലോ , പലവിധ ടെന്‍ഷനും , തിരക്കും കൊണ്ട് സിനിമയില്‍ അധികം ശ്രദ്ധിക്കാന്‍ സാധിക്കാത്തതു കൊണ്ടോ , ഉച്ചഭക്ഷണത്തിന്റെ സംതൃപ്തികൊണ്ടോ ,  തുടരെ റിങ്ങ് ചെയ്തുകൊണ്ടിരുന്ന ഫോണ്‍ കാരണമോ അധികം ചിന്തികാതെയും ശ്രദ്ധിക്കാതെയും കണ്ടതുകൊണ്ടു എനിക്ക് പരാതികള്‍ ഒന്നുമില്ല . എല്ലാവരുടെയും സ്ഥിതി പക്ഷെ അതല്ലല്ലോ .......

                                            (വഴിപോക്കന്‍)

No comments:

Post a Comment